Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jordan

ചരിത്രത്തെ മാറ്റിയെഴുതിയ വെടിയൊച്ച: അബ്ദുള്ള രാജാവിന്‍റെ വധവും മധ്യപൂർവേഷ്യയുടെ അസ്തമിച്ച സമാധാനസ്വപ്നങ്ങളും

ക്തരൂക്ഷിതമായ ചരിത്രമാണ് മധ്യപൂർവേഷ്യയുടേത്. കൂട്ടക്കൊലകൾക്കും പലായനങ്ങൾക്കും ആ ഭൂപ്രദേശം നിത്യസാക്ഷി. കൂട്ടികളുടെയും സ്ത്രീകളുടെയും കൂട്ടക്കരച്ചിലിന്‍റെ ഭൂപടം. ലോകത്തിനുമുന്നിൽ ചോരയിറ്റുന്ന ആ ദേശത്തിന് അതിസന്പന്നമായ ഭൂതകാലവുമുണ്ട്. ആ മരുദേശത്ത് സമാധാനത്തിന്‍റെ സൂര്യോദയത്തിനായി അക്ഷീണം യത്നിച്ച ഒരു നായകനുണ്ടായിരുന്നു. ജോർദാൻ ഭരണാധികാരിയായിരുന്ന അബ്ദുള്ള ഒന്നാമൻ രാജാവ്. എന്നാൽ, തീവ്രമതഭ്രാന്തിന്‍റെ ഇരയായി, അദ്ദേഹം മണ്ണിൽ വീണുപിടഞ്ഞപ്പോൾ, ഇരുൾ പടർന്നത് സമാധാനത്തിന്‍റെ സൂര്യോദയം കാത്തിരുന്ന മനുഷ്യമനസുകളിലാണ്.

 

1951 ജൂലൈ 20. ചരിത്രപ്രസിദ്ധമായ ജെറുസലേമിലെ അൽ-അഖ്സ മസ്ജിദിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കായി എത്തിയതായിരുന്നു ജോർദാന്‍റെ (അന്ന് ട്രാൻസ്ജോർദാൻ) ഭരണാധികാരിയായ അബ്ദുള്ള ഒന്നാമൻ രാജാവ്. ദേവാലയത്തിൽ പ്രാർഥിക്കുകയായിരുന്ന, ആ 69-കാരനുനേരേ ഒരു യുവാവ് തുടരെത്തുടരെ വെടിയുതിർത്തു. അബ്ദുള്ള രാജാവിന്‍റെ നെഞ്ചിലേക്കു വെടിയുണ്ട തുളച്ചുകയറി. നിമിഷങ്ങൾക്കുള്ളിൽ രാജാവ് നിലംപൊത്തി.

ചരിത്രത്തിലെ ഏറ്റവും ദൗർഭാഗ്യകരമായ സംഭവങ്ങളിലൊന്നാണ് അന്നവിടെ അരങ്ങേറിയത്. ആ വെടിയുണ്ടകൾ അദ്ദേഹത്തിന്‍റെ ജീവനെടുക്കുക മാത്രമായിരുന്നില്ല, പതിറ്റാണ്ടുകളായി രക്തരൂഷിതമായി തുടരുന്ന അറബ്-ഇസ്രയേൽ സംഘർഷങ്ങൾക്ക് അന്ത്യം കുറിക്കാൻ ശേഷിയുണ്ടായിരുന്ന, ലോകം പ്രതീക്ഷയോടെ കണ്ടിരുന്ന സമാധാനശ്രമംകൂടിയാണ് പൊലിഞ്ഞത്.

പാലസ്തീൻകാരനായ മുസ്തഫ ഷുക്രി അഷു ആയിരുന്നു ഘാതകൻ. 21 വയസുള്ള ആ തുന്നൽക്കാരനെ രാജാവിന്‍റെ അംഗരക്ഷകർ സംഭവസ്ഥലത്തുവച്ചുതന്നെ വെടിവച്ചുകൊന്നു. എന്നാൽ, പിന്നീടു നടന്ന അന്വേഷണങ്ങൾ ഞെട്ടിക്കുന്ന ഗൂഢാലോചനകളാണ് പുറത്തുകൊണ്ടുവന്നത്. അബ്ദുള്ള രാജാവിന്‍റെ വധത്തിനു പിന്നിൽ വലിയ ശക്തികളുടെ കറുത്ത കരങ്ങളുണ്ടായിരുന്നു.

ജെറുസലേമിലെ മുൻ മുഫ്തിയായിരുന്ന അമീൻ അൽ-ഹുസൈനിയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടായിരുന്നു. ഔപചാരികമായ മതപഠനം നടത്തിയിട്ടില്ലാത്ത, പണ്ഡിതനല്ലാത്ത അൽ-ഹുസൈനി, തീവ്ര അറബ് ദേശീയതയും അന്ധമായ ജൂതവിരുദ്ധതയും പ്രചരിപ്പിക്കുന്നവരിൽ പ്രധാനിയായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇയാൾ ബെർലിനിൽ ഉണ്ടായിരുന്നു. അതിക്രൂരനായ ജർമൻ ഭരണാധികാരി അഡോൾഫ് ഹിറ്റ്‌ലറുമായും നാസി നേതാക്കളിലെ ഉന്നതന്മാരിലൊരാളായ ഹെൻറിച്ച് ഹിംലറുമായും അൽ ഹുസൈനിക്കു ബന്ധമുണ്ടായിരുന്നു. അഡോൾഫ് ഹിറ്റ്‌ലറുടെ നാസി ജർമനിയിലെ ഈ കൊടുംക്രൂരൻ, രണ്ടാം ലോകമഹായുദ്ധകാലത്ത് ലക്ഷക്കണക്കിന് ജൂതന്മാരെയും മറ്റു വിഭാഗക്കാരെയും കൊന്നൊടുക്കിയ ഹോളോകോസ്റ്റ് എന്ന കൂട്ടക്കൊലയുടെ പ്രധാന സൂത്രധാരനായിരുന്നു.

യുദ്ധത്തിനുശേഷം, അബ്ദുള്ള രാജാവ് ജെറുസലേമിൽ പുതിയൊരു മുഫ്തിയെ നിയമിച്ചതോടെ അൽ-ഹുസൈനിക്ക് രാജാവിനോടുള്ള ശത്രുത വർധിച്ചു. ഇസ്രയേലുമായി നയതന്ത്രപരമായ സമാധാന ചർച്ചകൾക്കു രാജാവ് തുടക്കമിട്ടതു തങ്ങളുടെ ലക്ഷ്യങ്ങൾക്കു തിരിച്ചടിയാകുമെന്നു മനസിലാക്കിയതോടെയാണ് അൽ ഹുസൈനി രാജാവിനെ വധിക്കാൻ തീരുമാനിക്കുന്നത്.

അറബ് വിപ്ലവം
1882-ൽ  മക്കയിലാണ് അബ്ദുള്ള ജനിച്ചത്. മക്കയിലെ ഷരീഫിന്‍റെ രണ്ടാമത്തെ മകനായ അദ്ദേഹം, പ്രഭുകുടുംബ പശ്ചാത്തലത്തിലാണു വളർന്നത്. കവിതയിലും ഖുറാൻ പഠനത്തിലും പാണ്ഡിത്യം നേടിയ അദ്ദേഹം 1908-ൽ കുടുംബത്തോടൊപ്പം കോൺസ്റ്റാന്‍റിനോപ്പിളിലേക്ക് (ഇസ്താംബുൾ) മാറി.

ഒന്നാം ലോകമഹായുദ്ധത്തിൽ (1914-18) ഒട്ടോമൻ സാമ്രാജ്യം ജർമനി, ഓസ്ട്രിയ, ബൾഗേറിയ കേന്ദ്രശക്തികൾക്കൊപ്പമായിരുന്നു. ഒട്ടോമൻ സാമ്രാജ്യത്തിനെതിരേ ബ്രിട്ടന്‍റെ പിന്തുണയോടെ നടന്ന പ്രശസ്തമായ അറബ് വിപ്ലവത്തിൽ അബ്ദുള്ളയും സഹോദരൻ ഫൈസലും നിർണായക പങ്കു വഹിച്ചു. പാൻ-അറബ് രാജ്യം സ്ഥാപിക്കുക എന്നതായിരുന്നു അവരുടെ സ്വപ്നം. തുടർന്ന്, 1921-ലെ മിഡിൽ ഈസ്റ്റ് കോൺഫറൻസിലൂടെ ബ്രിട്ടൻ അബ്ദുള്ളയെ ട്രാൻസ്ജോർദാൻ അമീർ ആയി അംഗീകരിച്ചു.

Todays Story

മരണത്തിന്‍റെ പുരാതനരഹസ്യങ്ങള്‍; ലോകത്തെ ആദ്യ മഹാമാരിയുടെ ചുരുളഴിച്ച് ജോര്‍ദാനിലെ കൂട്ടക്കുഴിമാടം

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബൈസന്‍റൈന്‍ സാമ്രാജ്യത്തെ വിറപ്പിച്ച ജസ്റ്റിനിയന്‍ പ്ലേഗ് എന്ന മഹാമാരിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.

ജോര്‍ദാനിലെ പുരാതന നഗരമായ ജെറാഷില്‍ കണ്ടെത്തിയ കൂട്ടക്കുഴിമാടത്തില്‍ നിന്നുള്ള ഡിഎന്‍എ പരിശോധനയിലൂടെയാണ് ശാസ്ത്രലോകം ചരിത്രത്തിലെ ആദ്യ വലിയ മഹാമാരിയുടെ വ്യാപ്തി തിരിച്ചറിയുന്നത്.

ജസ്റ്റിനിയന്‍ പ്ലേഗ്: ഒരു ചരിത്ര ദുരന്തം

എഡി 541 മുതല്‍ 750 വരെ മെഡിറ്ററേനിയന്‍ മേഖലയില്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത രോഗമാണിത്. പ്ലേഗിന് കാരണമാകുന്ന യെര്‍സീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയയാണ് ഈ കൂട്ടമരണങ്ങള്‍ക്കു പിന്നിലെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു.

സൗത്ത് ഫ്‌ളോറിഡ സര്‍വകലാശാലയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘമാണ് പഠനം നടത്തിയത്. മരിച്ചവരുടെ പല്ലുകളില്‍നിന്നു വേര്‍തിരിച്ചെടുത്ത ഡിഎന്‍എ ആണ് നിര്‍ണായക വിവരങ്ങള്‍ക്ക് അടിസ്ഥാനമായത്.

ഇതൊരു സാധാരണ സെമിത്തേരിയല്ല, മറിച്ച് ചുരുങ്ങിയ കാലയളവില്‍ മരിച്ച നൂറുകണക്കിന് ആളുകളെ ഒന്നിച്ച് അടക്കം ചെയ്ത കൂട്ടക്കുഴിമാടമാണെന്ന് ഗവേഷകര്‍ കണ്ടെത്തി.

വിവിധ പ്രായത്തിലുള്ളവരും പല ദേശങ്ങളില്‍നിന്ന് എത്തിയവരും ഈ കുഴിമാടത്തിലുണ്ട്. ആ കാലഘട്ടത്തിലെ പ്രധാന വ്യാപാരകേന്ദ്രമായിരുന്നു ജെറാഷ് എന്നത് ഇതിനു കാരണമായി.

കോവിഡ് കാലത്തെ ലോക്ക്ഡൗണിന് സമാനമായി, പ്ലേഗ് പടര്‍ന്നപ്പോള്‍ പലയിടങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ ജെറാഷ് നഗരത്തില്‍ കുടുങ്ങിപ്പോയതായി പഠനം സൂചിപ്പിക്കുന്നു. നിരന്തരം സഞ്ചരിച്ചിരുന്ന ജനത ഒരിടത്ത് ഒതുങ്ങിക്കൂടാന്‍ നിര്‍ബന്ധിതരായത് രോഗത്തിന്‍റെ തീവ്രത വര്‍ധിപ്പിച്ചു.

ബാക്ടീരിയയെ കണ്ടെത്തുക എന്നതിലുപരി, ആ കാലഘട്ടത്തിലെ മനുഷ്യരുടെ ദുരിതവും അതിജീവനവും ഈ കണ്ടെത്തലിലൂടെ മനസിലാക്കാന്‍ സാധിച്ചു. പുരാവസ്തു ഗവേഷകര്‍, ചരിത്രകാരന്മാര്‍, ജനിതകശാസ്ത്രജ്ര്‍ എന്നിവര്‍ ഒത്തുചേര്‍ന്നാണ് ഈ ദൗത്യം പൂര്‍ത്തിയാക്കിയത്.

സിഡ്‌നി സര്‍വകലാശാലയിലെയും ഫ്‌ളോറിഡ അറ്റ്‌ലാന്‍റിക് സര്‍വകലാശാലയിലെയും വിദഗ്ധര്‍ ഇതില്‍ പങ്കാളികളായി. പുരാതന ലിഖിതങ്ങളില്‍ മാത്രം വായിച്ചറിഞ്ഞ മഹാമാരിയെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുനരാവിഷ്‌കരിക്കാന്‍ പഠനത്തിലൂടെ സാധിച്ചു.

ജെറാഷിലെ ഈ കൂട്ടക്കുഴിമാടം കേവലം മരണത്തിന്‍റെ അടയാളമല്ല, മറിച്ച് ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രതിസന്ധിയെ ഒരു നഗരം എങ്ങനെ നേരിട്ടു എന്നതിന്‍റെ നേര്‍സാക്ഷ്യം കൂടിയാണെന്ന് ഗവേഷകര്‍ പറയുന്നു.

Latest News

Corehub Up